Monday, 3 February 2014

ഗള്‍ഫ്


  1. എന്റെ മനസിനെ തുലിക കൊണ്ട് നിറപ്പിച്ച എഴുത്തും,അതിലെ വരികൾ കണ്ണിനെയും,നനയിപ്പിച്ച ഷഹുൽ മലയിൽന്റെ Shahul Malayilപോസ്റ്റ്‌ ആണ് ഇത്..
    *************************************************************

    ആദ്യമായി ഗള്ഫിലേക്ക് വരുന്നവര് ഇത്
    തീര്ച്ചയായും വായിക്കുക.
    ________________________________________________________
    സൂര്യ പ്രകാശം കടന്നു വരാത്ത ആ ജയിലിന്റെ ഇരുണ്ട
    ഇടനാഴിയില് നിന്ന് അയാള് ഒന്ന് നെടുവീര്പ്പെട്ടു....
    നീണ്ട എട്ടു മാസങ്ങള് എത്ര പെട്ടെന്നാണ് കടന്നു
    പോയത്.ഇനി ജീവിതത്തിനും മരണത്തിനും ഇടയ്ക്കു
    ഇരുപത്തിനാല് മണിക്കൂര് മാത്രം.
    എന്റെ നാസിക
    തുംബുകള്ക്ക് പ്രാണ വായു വലിച്ചെടുക്കുവാനുള്ള
    സമയം...
    എവിടെയാണ് തനിക്കു പിഴച്ചത്..
    അയാളു
    ടെ ഓര്മ്മകള് കാലങ്ങള് പിറകിലേക്ക് സഞ്ചരിച്ചു.
    ബാപ്പാക്കും ഉമ്മക്കും ഏക
    മകനായി ..
    അവരുടെ സ്നേഹ വാല്സല്യങ്ങലോടെയാണ്
    ഞാനും വളര്ന്നത്..
    എട്ടാം ക്ലാസ്സില് പഠിക്കുമ്പോള്
    ബാപ്പ നെഞ്ച് പൊത്തി തല
    കറങ്ങി വീണതോടെ പഠനം നിന്നു.ബപ്പാക്
    പകരം പാറ കോറിയില് നിന്നും ചിതറി തെറിക്കുന്ന
    കരിങ്കല്ല് കഷണങ്ങള് വണ്ടിയിലേക്ക് കയറ്റുന്ന
    ജോലി എനിക്കായി..
    പൊരി വെയിലത്ത്
    ശരീരം തളരുമ്പോഴും ഞാന് കഷ്ട്ടപ്പെടുന്നത്
    എന്റെ കുടുംബത്തിനു ആണെന്ന് കരുതി സമാദാനിച്ചു..
    തന്റെ ഭാര്യയായി റജീന ജീവിതത്തിലേക്ക് കടന്നു
    വന്നതോടെ ജീവിതത്തിനു അര്ഥം വച്ചു.സന്തോഷകരമായ നാളുകള്..
    എന്നാല് ബാപ്പ
    ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടു ഹോസ്പിറ്റലില്
    എത്തിച്ചപ്പോള് ഡോക്ടര് പറഞ്ഞത് കേട്ട് താന്
    നടുങ്ങി...
    ബാപ്പയുടെ ജീവന് രക്ഷിക്കാന് ശസ്ത്രക്രിയ
    നടത്തണമെന്ന് ...
    ഭാരിച്ച തുക
    എങ്ങനെ ഉണ്ടാക്കും എന്നറിയാതെ താന് കുഴങ്ങി..
    ഒടുവില് ഭാര്യയുടെ കെട്ടു താലി വരെ വിറ്റ് ഒരു വിസ
    സംഘടിപ്പിച്ചു.ഏതൊരു പ്രവാസിയുടെയും ഇട നെഞ്ച്
    തകരുന്ന ആ നിമിഷം ...
    പൂര്ണ ഗര്ഭിണിയായ ഭാര്യയോടും..
    മാതാ പിതാക്കളോടും യാത്ര
    പറയുമ്പോള് മനസ്സ് തേങ്ങുകയായിരുന്നു.വാതില് മറവില്
    നിന്ന് നിറ വയറും താങ്ങി ചോര്ന്നൊലിക്കുന്ന
    മിഴികളുമായി പ്രതീക്ഷാ നിര്ഭരമായ
    കണ്ണുകളോടെ തന്നെ നോക്കി നില്ക്കുന്ന ഭാര്യ...
    ഇത്
    വരെ മകനെ പിരിഞ്ഞിരിക്കാത്ത ഉമ്മ മുഷിഞ്ഞ
    തട്ടം കൊണ്ട് കണ്ണ് നീര് തുടക്കുന്നു...
    ചുമച്ചു തളര്ന്ന
    ബാപ്പ താന് കാരണമാണല്ലോ മകന് ഗള്ഫില്
    പോവേണ്ടി വന്നത് എന്നോര്ത് കുറ്റബോധത്തോടെ തല
    താഴ്ത്തി നില്ക്കുന്നു...
    ഗള്ഫുകാരനാവാന് പോവുന്ന
    തന്നെ വേലിക്കരികില് കൂടിയ അയല്വാസികള്
    അസൂയയോടെ നോക്കി നില്ക്കുന്നു...
    ഉമ്മറത്ത്
    നിന്നും ജീപ്പിലേക്കു എത്തും വരെ എത്ര തവണ
    തിരിഞ്ഞു നോക്കി എന്നറിയില്ല...
    ജീപ്പില് എത്തിയതും പൊട്ടി കരഞ്ഞു താന്...
    മുന്നോട്ടു
    പോവുന്ന വാഹനത്തിന്റെ വേഗതക്ക് അനുസരിച്ച്
    എല്ലാം പിന്നിലേക്ക് നീങ്ങുകയാണ്...
    താന്
    ചാടിതിമിര്ത്ത പുഴയും..
    ദിവസവും ഞാന് മനസ്സ് കൊണ്ട്
    പ്രാര്തിച്ചിരുന്ന മഖാമും...
    നമസ്കാര
    പള്ളിയും..ഓടി ക്കളിച്ച പാടവും...കൊല്ലാ
    കൊല്ലം പൂരം നടക്കുന്ന അമ്പലവും എല്ലാം തനിക്കു
    അന്യമാവുകയാണ്..ഇനി നീണ്ട രണ്ടു വര്ഷങ്ങള്
    മരുഭൂമിയില്.....
    എയര്പോര്ടട്ടില്
    ആരുമില്ലാതെ വിഷണ്ണനായി നില്ക്കുമ്പോഴാണ്
    തന്റെ വിധി നിര്ണ്ണയിച്ച ചീട്ടുമായി അയാള്
    വന്നത്...
    കൂനിക്കൂടി ഊന്നു വടിയുടെ സഹായത്തോടെ വന്ന
    ഒരു വൃദ്ധന്.ജിദ്ധയിലേക്ക് ആണെന്നറിഞ്ഞപ്പോള്
    തന്റെ മകന് അപസ്മാരകത്തിനു ഉള്ള ഗുളികകള് ആണ് ഒന്ന്
    അവനു കൊടുക്കുമോ...
    അവന് എയര് പോര്ട്ടില് വരും എന്ന്
    ദയനീയമായി അയാള് പറഞ്ഞപ്പോള് നിഷേധിക്കാന്
    കഴിഞ്ഞില്ല...ആ പൊതി വാങ്ങി ഹാന്ഡ് ബാഗില്
    ഇട്ടു....
    ഫ്ലൈറ്റ് ഇറങ്ങി ഇവിടെ കാലു കുതിയപ്പോഴേക്കും ഓടിയെത്തിയ പോലീസുകാര് തന്നെ ഈ
    ജയിലിനുള്ളില് എത്തിച്ചു..
    പിന്നീടാണ് താന്
    അറിഞ്ഞത്...ആ വൃദ്ധന് ചതിക്കുകയായിരുന്നു
    എന്ന്...അയാള് തന്ന പൊതിയില് ബ്രൌണ് ഷുഗര്
    ആയിരുന്നു എന്ന്...പിന്നീട്
    കോടതിയും ..വിസ്താരവും...അളവില് കൂടിയ മയക്കു
    മരുന്ന് കൊണ്ട് വരാന് ശ്രമിച്ചതിനു കിട്ടിയത് മരണ
    ശിക്ഷ...തല വെട്ടല്.....
    ഇരുമ്പ് വാതില് തുറക്കുന്ന ശബ്ദം..ബൂട്ട്സിട്ട കാലുകള്
    തറയില് ഉറയുന്ന ശബ്ദം അടുത്തടുത്ത് വരുന്നു....കയ്യില്
    വെട്ടവുമായി ഒരു പോലീസുകാരന്..കൂടെ ഒരു
    ഡോക്ടറും....ഡോക്ടര് നാടി മിടിപ്പ് നോക്കി...രക്ത
    സമ്മര്ദവും,ഹൃദയമിടിപ്പും...കണ്ണ് തുറന്നു ടോര്ച്ചടിച്ചു
    നോക്കി....
    പാതി ചത്ത,മുഴുവന് ചാവാന് പോവുന്ന ഈ
    ശരീരത്തിന് എന്തിനാനിനി മെഡിക്കല്
    ഫിറ്റ്...എല്ലാം ഓക്കേ എന്ന് വിധിയെഴുതി തോളത്
    ഒരു തട്ട്
    തട്ടി ഡോക്ടറും കൂടെ പോലീസുകാരനും പോയി..ഇരുമ്പ്
    വാതില് അടയുന്ന ശബ്ദം....
    അന്നൊരു വെള്ളിയാഴ്ച ആയിരുന്നു...തന്
    റെ വിധി നിര്ണ്ണയ ദിവസം....നാല്
    പോലീസുകാരനും ഒരു മലയാളിയും ജയിലിനകതെക്ക്
    വന്നു.പോലീസുകാരന് എന്തോ അറബിയില്
    പറഞ്ഞു..മലയാളി അത് പരിഭാഷപ്പെടുത്തി...''അവസാനമായി വല്ല ആഗ്രഹവുമുണ്ടോ..???
    ഉണ്ട് ഒരു പാട്.....
    എന്റെ രക്തത്തില് പിറന്ന
    കുഞ്ഞിനെ എനിക്ക് ഒരു നോക്ക്
    കാണണം..
    എന്റെ വിളിയും കാത്തു നില്ക്കുന്ന
    എന്റെ ജീവന്റെ പാതിയായ റെജീനയെ മാറോടു
    ചേര്ത് ഒന്ന് പൊട്ടി കരയണം..പെറ്റുമ്മയോട് യാത്ര
    പറയണം..ആ നെറുകയില് ഒന്ന് ചുംബിക്കണം.....
    അങ്ങനെ നിങ്ങളെ കൊണ്ട്സാ ധിക്കാത്ത ഒരു പാട്
    ആഗ്രഹങ്ങള്..അയാള് പൊട്ടി കരഞ്ഞു....ഒരു
    പോലീസുകാരന് അയാള്ക്ക് നേരെ ഫോണ്
    നീട്ടി....അയാള്‍ അത് വാങ്ങി വീട്ടിലേക്കു കാള്
    ചെയ്തു...
    ഭാര്യക്ക് അയാളുടെ ശബ്ദം കേട്ടപ്പോള്
    വിശ്വസിക്കാന് കഴിഞ്ഞില്ല.....അവള്ക്കു
    ചോദിക്കാന് ഒരു പാട് കാര്യങ്ങള് ഉണ്ടായിരുന്നു..
    .എങ്കിലും അവള് അത് മറച്ചു വച്ച്...'''''''നമ്മുടെ കുഞ്ഞു
    മോനാ ..ഇക്ക പറഞ്ഞ പോലെ...ഇക്കയെ മുറിച്ചു വച്ച
    പോലുണ്ട് ..ആ കണ്ണും ആ മൂക്കും എല്ലാം...ഭയങ്കര
    കുസൃതിയാ......അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു.....ഫോണിലൂടെ തന്റെ മോന്റെ ചിരി കേട്ടപ്പോള്...
    .ദൈവമേ സ്വന്ത മോന്റെ മുഖം പോലും ഒന്ന് കാണാന്
    കഴിയാത്ത ഹത ഭാഗ്യനായല്ലോ ഞാന്....അയാളുട
    െ സ്വരം ഇടറി...കണ്ണുകള്‍ നിറഞ്ഞൊഴുകി....'''''എത്ര
    കഷ്ട്ടപ്പെട്ടായാലും നമ്മുടെ മോനെ നീ വളര്ത്തണം ..അവന്
    വലുതാവുമ്പോള് അവനോടു.....പറയണം ...അവന്റെ ബാപ്പ
    ഒരു പാവം ആയിരുന്നു എന്ന്...അവനെ ഒരു പാട്
    സ്നേഹിചിരുന്നുവെന്നു.........എന്റെ പൊന്നു
    മോനെ കാണാന് ഒരു പാട് കൊതിയുണ്ടായിരുന്നു
    എന്ന്....വാക്കുകള് അയാളുടെ തൊണ്ടക്കുഴിയില്
    ‍ കുത്തി നിന്നു......കണ്ണുനീര വീണു കവിള്നനഞ്ഞു....ഞാന്
    യാത്ര പറയുകയാണ് റജീന .....ഇനി നമുക്ക് കാണാന്
    കഴിയില്ല...നീ ഉമ്മാക്ക് കൊടുക്ക്.....
    എന്ത് പറ്റി മോനെ നിനക്ക്....ആ മാതൃ ഹൃദയം ഒന്ന്
    വിങ്ങി...ഉമ്മാ ഒരു ഉറുംബിനെ പോലും ഞാന്
    നോവിച്ചിട്ടില്ല.....എന്നിട്ടും എനിക്ക് അവര്
    എന്തിനു ഈ ശിക്ഷ തന്നു ഉമ്മാ......എനിക്ക്
    ജീവിക്കണം.....ജീവിച്ചു കൊതി തീര്ന്നില്ല
    ഉമ്മാ എനിക്ക്...അയാള്‍ പൊട്ടിക്കരഞ്ഞു.....എനിക്ക്
    ജീവിച്ചു കൊതി തീര്ന്നില്ല....എനിക്ക്
    എന്റെ ഉമ്മയെ കാണണം...എനിക്ക്
    എന്റെ മോനെ കാണണം....മരിക്കാന് പേടിയാണ്
    എനിക്ക് ഉമ്മാ......
    അയാള് കണ്ണ് നീര് തുടച്ചു....എന്റെ ഉമ്മാ ഞാന്
    പോവുകയാണ്.....ഇനി നാം കാണില്ല....ഇതെന്റെ അവസാന വിളിയാണ്....
    പോലീസുകാരന് ഫോണ് വാങ്ങി....തലയില് ഒരു കറുത്ത
    തുണിയിട്ട് മുഖം മൂടി...തന്നെ എങ്ങോട്ടോ കൊണ്ട്
    പോവുന്നു.....വിധി നടപ്പിലാക്കുവാന്....
    പള്ളി മുറ്റത്തെ മൈതാന മധ്യത്തില് ആണ് ആ യാത്ര
    അവസാനിച്ചത്...
    ജുമുആ കഴിഞ്ഞു ആളുകള് വട്ടമിട്ടു
    നില്ക്കുന്നു...
    ചിലര് മൊബൈല് ക്യാമറ ഓണ്
    ആകി തയ്യാറായി നില്ക്കുന്നു.....അയാളെ മുട്ട് കാലില്
    ഇരുത്തി..കൈകള് പിറകിലേക്ക് കെട്ടി...തലയില്
    ‍ നിന്നും കറുത്ത തുണി മാറ്റി..നീണ്ട നരച്ച താടി വച്ച
    ഒരാള് വാളുമായി വന്നു....അന്തരീക്ഷത്തില് തക്ബീര്
    ധ്വനികള് മുഴങ്ങി....മനസിലേക്ക്
    ഉമ്മയുടെ മുഖം കയറി വന്നു....ആദ്യമായി ഇഞ്ചക്ഷന്
    എടുത്തപ്പോള് ഉമ്മ പറഞു..വേദനിക്കില്ല
    മൊനെ ഇപ്പൊ തീരും..കണ്ണടച്ചോ ട്ടോ.....അയാള്
    കണ്ണുകള് ഇറുക്കി അടച്ചു....തന്റെ നെഞ്ചത്ത് തല വച്ച്
    അവള് പറഞ്ഞത് അയാള് ഓര്ത്തു...എന്നും എനിക്കിങ്ങനെ കിടക്കണം ..മരിക്കുവോളം..
    ..അയാലക്ക് സങ്കടം സഹിക്കാന് കഴിഞ്ഞില്ല.വാള്
    പിടിച്ചയാള് നടന്നടുക്കുകയാണ്..മരണത്തിന്റെ കാലൊച്ച...........അടുത്ത് അടുത്ത്
    വരുന്നു....അയാള് ശഹാദത് കലിമ ചൊല്ലി.....തന്റ
    െ തലയ്ക്കു മുകളിലേക്ക് വാള് ഉയരുന്നത് അയാള്
    അറിഞ്ഞു..അല്ലാഹു അക്ബര് .....ആ വാള് ഒന്ന് ഉയര്ന്നു
    താണു.....അയാളുടെ തലയോടൊപ്പം തെറിച്ചത് ഒരു
    കുടുംബത്തിന്റെ സ്വപ്നങ്ങളും കൂടി ആയിരുന്നു......
    കടപ്പാട്: Shahul Malayil

മന്ധിക്കുഴി


  1. കട കട ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന AC ക്ക് എതിരെ ഉള്ള മൂന്നു തട്ടുള്ള കട്ടിലില്‍ മൂട്ട കടി കൊണ്ട് ഉറക്കം വരാതെ അയാള്‍തിരിഞ്ഞും മറിഞ്ഞും കിടന്നു...ചുട്ടു പോള്ളുന്നോരീ പാഴ് മരുഭൂവില്‍ ജീവിതം ബലി അര്‍പ്പിച്ചിട്ടു മൂന്നു വര്ഷം തികയുന്നു..ഭാര്യയും മാതാപിതാക്കളും,മക്കളുമില്ലാതെ ....മൌനം തളം കെട്ടിയ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ നീണ്ട മൂന്നു വര്ഷം.

    മന്ധിക്കടയിലേക്ക്‌ ഒരു വിസ ഉണ്ടെന്നും, പണമൊന്നും വേണ്ട എന്നും പറഞ്ഞു സുഹൃത്ത്‌ തന്നെ സമീപിച്ചപ്പോള്‍ ജോലിയുടെ മഹത്വമൊന്നും നോക്കാതെ സമ്മതിച്ചത് വീട്ടിലെ കഷ്ട്ടപ്പാട് ഓര്‍ത്തിട്ടു മാത്രമായിരുന്നു..മന്ദിക്കട എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ഇവിടെ വന്നപ്പോഴാണ് ശരിക്കും മന്തി എന്താണ് എന്ന് മനസ്സിലായത്‌..ദിവസവും 1000നു മുകളില്‍ കോഴിയും,150നു മുകളില്‍ ആടും വില്‍ക്കുന്ന ഒരു തിരക്കുള്ള അറേബ്യന്‍ ഹോട്ടെല്‍. കാലത്ത് ആറു മണിക്ക് തുടങ്ങുന്ന പണി തീരുന്നത് രാത്രി 12 മണിയോട് കൂടി. ഇടയില്‍ കിട്ടുന്ന രണ്ടു മണിക്കൂര്‍ റസ്റ്റ്‌ ടൈം,അലക്കാനും,കുളിക്കാനും,വീട്ടിലേക്കു ഫോണ്‍ ചെയ്യാനും തികയില്ല...ഒരു ദിവസം പോലും ലീവ് ഇല്ലാതെ അടിമകളെ പോലെ.....കാലത്ത് ആറു മണിക്ക് പണിക്കിറങ്ങണമെങ്കില്‍ അഞ്ചു മണിക്കേ ബാത്ത്രൂമിന് മുന്നില്‍ വരി നില്‍ക്കണം.. അറുപതോളം പണിക്കാര്‍ക്ക് ആകെ ഉള്ളത് അഞ്ചു ബാത്രൂം മാത്രം... ഇറങ്ങുന്നിടത്തും,പണിയെടുക്കുന്നിടത്തും അടക്കം സകല സ്ഥലത്തും സ്ഥാപിച്ച cc ക്യാമറകള്‍...കറുത്ത ഹൃദയം മറക്കാന്‍ വെളുത്ത തോപ്പിട്ട് ഓഫീസിലിരുന്നു ക്യാമറകള്‍ വാച്ച് ചെയ്യുന്ന യെമനി മുദീര്‍... ഒരു അഞ്ചു മിനിറ്റ് വൈകിയാല്‍ 50 റിയാലോളം ഫൈന്‍ എഴുതും..ഒരു ദിവസത്തെ പണിക്കൂലി!!! കോഴി വെന്തില്ലെങ്കിലും,മസാല തേച്ചത് ശരിയായില്ലെങ്കിലും അതെ അവസ്ഥ... ഫൈന്‍...ആദ്യമായി മന്ദി കുഴി കണ്ടപ്പോള്‍ അവനു ശരിക്കും തല കറങ്ങിപ്പോയിട്ടുന്ദ്...നാട്ടിലെ റിംഗ്കിണര്‍ പോലെ വട്ടത്തില്‍ ഇഷ്ട്ടിക കൊണ്ട് പടുത്ത രണ്ടാള്‍ക്ക്‌ ഉയരമുള്ള 12 കുഴികള്‍... ഈ 12 കുഴിയിലും വിറകിട്ടു ആളി കത്തിച്ചു അതിനു നടുവില്‍ നിന്ന് ആദ്യമായി പണിയെടുത്തപ്പോള്‍ ഭൂമിയിലെ നരകം ഇത് തന്നെയാനെന്നവന്‍ വിശ്വസിച്ചു പോയി...പുറത്തെ ചൂടും അകത്തെ ചൂടും.... കുഴിയിലിറക്കിയ മന്ദിക്കോഴികളെ പോലെ അവന്‍ ഉരുകിയൊലി
    ക്കുകയായിരുന്നു... ഒരു ദിവസം അവന്‍ വിയര്‍ക്കുന്ന വിയര്‍പ്പു കൊണ്ട് അവന്റെ വീട്ടുകാര്‍ക്ക് ഭംഗിയായി അലക്കി കുളിക്കാമായിരുന്നു എന്ന് അവന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്... ആളി കത്തി കനലായി മാറിയ കുഴിയിലേക്ക് മസാല തേച്ച ആടും,കോഴിയും കുനിഞ്ഞു നിന്ന് ഇറക്കുമ്പോള്‍ പലപ്പോഴും അവന്റെ പുരികം പോലും കരിഞ്ഞു പോയിട്ടുണ്ട്..... കനലില്‍ എരിയുന്ന മന്ദിക്കോഴികളെ പോലെ എരിഞ്ഞു തീരുകയായിരുന്നു അവന്‍റെ ജീവിതവും...

    ചെറിയ തെറ്റുകള്‍ക്ക് പോലും അസഭ്യം പറയുന്ന യെമനിയായ മുദീര്‍.... ഹയവാന്‍,കല്‍ബ്,ഹിമാര്‍ തുടങ്ങിയ വാക്കുകളൊക്കെ ചിര
    പരിചിതമായി.. പക്ഷെ പലപ്പോഴും വീട്ടില്‍ കിടക്കുന്ന ഉമ്മയെയും,ഉപ്പയെയും,ചേര്‍ത് അസഭ്യം പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോവാറുണ്ട്...പക്ഷെ ഉരുകി ഒലിക്കുന്ന ആ ചൂടത് അവന്റെ കണ്ണീര്‍ ആര് കാണാന്‍..???

    ജോലിക്കൂടുതലും,ഉറക്ക് കുറവും കാരണം അവന്‍ നന്നേ ശോഷിച്ചു... കണ്ണുകള്‍ക്ക്‌ പകരം രണ്ടു കുഴികള്‍ മാത്രമായി അവന്റെ മുഖത്ത്....ഭക്ഷണ രീതി മാറിയതോടെ രോഗങ്ങളും ശരീരത്തില്‍ ചേക്കേറി തുടങ്ങി... പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ സന്തികളും വേദനിക്കുന്ന യുരിക് ആസിഡ് എന്ന വില്ലനും...

    ഒരു വിധം പണിയെല്ലാം തീര്‍ത്തു റൂമില്‍ എത്തിയാല്‍ മനം ചത്ത്‌ പോവും... വൃത്തിയില്ലാത്ത യെമനികളും,ബംഗാളികളും. സിഗേരട്ടു വലിയും,ഹാന്‍സ് വെക്കലും തുപ്പലും എല്ലാം അതിനകത്ത് തന്നെ...കൂട്ടത്തില്‍ മൂട്ടയും.... എല്ലാം അവന്‍ സഹിച്ചു തന്റെ കുടുംബത്തിനു വേണ്ടി.....

    ഒരു ദിവസം അവന്റെ കൂട്ടുകാരന്‍ ഫോണ്‍ ചെയ്തു... ഇതേ വിസക്ക് ഇ ഹോട്ടലിലേക്ക് ജോലിക് വരുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ വിലക്കി.. ഇവിടത്തെ അവസ്ഥയെ കുറിച്ച് അവനോടു ശരിക്ക് പറഞ്ഞു മനസ്സിലാക്കി...പക്ഷെ കൂട്ടുകാരന്റെ മറുപടി അവനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു...'' ഞാന്‍ നന്നാവുന്നതില്‍ തനിക്കു അസൂയ ആണല്ലേ.... ഇത്രയ്ക്കു കഷ്ട്ടപ്പാദ് ആണെങ്കില്‍ താന്‍ എങ്ങനെ മൂന്ന് വര്ഷം അവിടെ പിടിച്ചു നിന്ന്... നീ മാസാ മാസം പണം അയക്കുന്നുണ്ടല്ലോ... ഞാന്‍ നന്നാവുന്നത് തനിക്കു ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി....'' ദൈവമേ കബരിലെ അവസ്ഥയും ,ഗള്‍ഫിലെ അവസ്ഥയും അനുഭവിക്കാതവരോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും??? അവസാനം ഇവിടെ എത്തിയപ്പോള്‍ ആ സുഹൃത്തിനും മനസ്സിലായി അയാള്‍ പറഞ്ഞതിന്റെ പൊരുള്‍...
    ഇന്നും കണ്ണീരുമായി അവന്റെ തൊട്ടു ബെഡ്ഡില്‍ ആ സുഹൃത്തുണ്ട്.....

    ചിന്തകളെ മേയാന്‍ വിട്ട് അയാള്‍ കിടന്നു...ഉറങ്ങി കൊതി തീരും മുമ്പേ അലറി വിളിക്കുന്ന അലാറത്തിന്റെ ബെല്ലും കാത്ത്.....

    കുഷ്യനിട്ട ജലസാത്തില്‍ മന്ധിയും തിന്നു ഏമ്പക്കവും വിട്ട് ഇരിക്കുന്നവര്‍ക്കറിയാമോ ഇതുണ്ടാക്കുന്നവന്റെ വേദന.. ഒരു പക്ഷെ മന്ധിക്ക് ഇത്ര രുചി കൂടിയത് ഇത് ഉണ്ടാക്കുന്നവന്റെ കണ്ണുനീര്‍ കൂടി ചേര്‍ന്നിട്ടാവും...

    NB:എന്റെ ഒരു എഫ് ബി സുഹൃത്ത്‌ പറഞ്ഞ അയാളുടെ യഥാര്‍ത്ഥ കഥയാണിത്...ഇന്ന് സ്കയ്പ്പില്‍ വിളിച്ചു അയാളുടെ ദയനീയാവസ്ഥ വിവരിച്ചു പറഞ്ഞ് ഇതൊന്നു എഴുതണം എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല.... ഒപ്പം ഒരു ഉപദേശവും... മന്ദി കടയിലേക്ക് വിസയുന്ദ്... ഫ്രീ ആണ്.. റൂമും ചെലവും ഉണ്ട്.. എന്നാ മോഹന വാഗ്ദാനങ്ങള്‍ കേട്ട് അടുത്ത എയര്‍ ഇന്ത്യ ഫ്ലൈറ്റിനു കൈ കാണിച്ച് ചാടി കയറുന്നതിനു മുമ്പ് അവിടത്തെ അവസ്ഥയെ കുറിച്ച് ഒന്ന് അന്വേഷിക്കുക... സൂക്ഷിച്ചാല്‍ ദൂഖിക്കേണ്ട......

  1. ജോലി തിരക്കിനിടയില്‍ ഒരു ഫോണ്‍ കാള്‍. നോക്കിയപ്പോള്‍ തീര്‍ത്തും അപരിചിതമായ നമ്പര്‍. hello ഷാഹുല്‍ മലയില്‍ അല്ലെ..'' '' അതെ ആരാണ്??? '' ഞാന്‍ താങ്കളുടെ എഫ് ബി സുഹൃത്ത്‌ ആണ്. താങ്കള്‍ ആ അഫ്ഗാന്‍ ബാലനെ കുറിച്ച് എഴുതിയത് മുഴുവന്‍ സത്യമാണോ?? അതോ ലൈക് മേടിക്കാന്‍ വേണ്ടി പുളു അടിച്ചതാണോ??? ദേഷ്യം വന്നെങ്കിലും കടിച്ചമര്‍ത്തി... '' താങ്കള്‍ക്കു അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ എന്റെ റൂമിലേക്ക്‌ വരൂ ,അവനെ കണ്ട സ്ഥലം ഞാന്‍ പറഞ്ഞു തരാം ...എന്നിട്ട് താങ്കള്‍ തന്നെ നേരിട്ട് ചോദിച്ചോളൂ എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു...

    എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട് രാത്രി അയാള്‍ വീണ്ടും വിളിച്ചു.. താങ്കളുടെ റൂം എവിടെയാണ് എന്ന് ചോദിച്ചു കൊണ്ട്..ഞാന്‍ വഴി പറഞ്ഞു കൊടുത്തു.. അവര്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു.. വേങ്ങര സ്വദേശികള്‍ ആയ Hamza യും അയാളുടെ സുഹൃത്ത്‌ Faisalഉം... ഞങ്ങള്‍ മൂന്ന് പേരും കൂടി ആ പയ്യനെ തപ്പി ഇറങ്ങി. സത്യത്തില്‍ ആ ബാലന്റെ നിഷ്കളങ്കമായ മുഖം എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല.അവനെ ഒരിക്കല്‍ കൂടി കാണാന്‍ ഞാനും കൊതിച്ചിരുന്നു. ഭാഗ്യത്തിന് പഴയ സ്ഥലത്ത് തന്നെ അവന്‍ ഉണ്ടായിരുന്നു.ഞങ്ങള്‍ കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു.അവന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയും,ചുറു ചുറുക്കും,.......

    എന്നെ കണ്ട അവന്‍ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു... ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നു തലയാട്ടി, പിന്നെ ആ ഹോട്ടലില്‍ കയറി അവനു വേണ്ടതെല്ലാം അവര്‍ വാങ്ങിച്ചു കൊടുത്തു..അവന്‍ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നത്‌ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ എന്റെ അനിയനെ ഓര്‍ത്തു പോയി..മനസ്സൊന്നു പിടച്ചു.....

    ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അവനു ഐസ്ക്രീം വേണം എന്ന് പറഞ്ഞു.. അപ്പോള്‍ തന്നെ അവര്‍ അപ്പുറത്തെ ബഗാലയില്‍ നിന്നും ഐസ്ക്രീമും കുറച്ചു ചോക്ലേറ്റും അവനു മേടിച്ചു കൊടുത്തു... കൂട്ടത്തില്‍ അവന്‍റെ കുഞ്ഞു പെങ്ങള്‍ക്ക് കുറച്ചു മാലയും വളയും,റിങ്ങും മറ്റും... അതും കൂടി കണ്ടതോടെ അവന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു... അവന്റെ കുഞ്ഞിളം ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു... പ്രവാസ ജീവിതം ആരംഭിച്ചതിനു ശേഷം കാര്യമായ ആഘോഷങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല.... എന്നാല്‍ ഇത്തവണത്തെ ക്രിസ്തുമസ് ആ ബാലന്‍റെ കൂടെ ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു..... ക്രിസ്തുമസ് രാത്രികള്‍ക്ക് പോലിവേകാന്‍ വീട്ടുമുറ്റത്ത്‌ കത്തിച്ചു വച്ച നക്ഷത്ര ദീപങ്ങളെക്കാള്‍ തിളക്കമുണ്ടായിരുന്നു അവന്റെ നിഷ്കളങ്കമായ പുഞ്ചിരിക്കു...ഏതാനും മണിക്കൂറുകള്‍ മാത്രമേ അവന്റെ കൂടെ ചിലവഴിച്ചുവെങ്കിലും വല്ലാത്ത ഒരു ആത്മ ബന്ധം തോന്നി എനിക്ക് അവനോടു... അവനെ കൊണ്ട് പോവാന്‍ വരുന്ന ആളോട് സത്യങ്ങള്‍ ചോദിച്ചറിയുവാന്‍ വേണ്ടി കുറച്ചു നേരം കൂടി അവിടെ നിന്നെങ്കിലും രാത്രി ഏറെ വൈകിയതിനാല്‍ ഞങ്ങള്‍ക്ക് മടങ്ങേണ്ടി വന്നു..

    അവനോടു യാത്ര പറഞ്ഞു തിരിച്ചു ടാക്സിയില്‍ കയറുമ്പോള്‍ ഒന്ന് കൂടി അവനെ ഞാന്‍ തിരിഞ്ഞു നോക്കി.. അവന്റെ മിഴികള്‍ നിറഞ്ഞിരുന്നു... തെരുവില്‍ എരിഞ്ഞടങ്ങാന്‍ പോവുന്ന ആ ബാല്യത്തിനു നേരെ ഞാന്‍ സങ്കടത്തോടെ കൈ വീശി ... വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍....

    എന്‍റെ സ്ട്ടാടസ് വായിക്കുകയും,എന്റെ വാക്കുകളെ വിശ്വസിക്കുകയും ചെയ്തു കിലോമീട്ടെരുകള്‍ താണ്ടി ആ ബാലനെ കാണാന്‍ വരുകയും,ഒരു നേരമെങ്കിലും അവനെ സന്തോഷിപ്പിക്കാനുള്ള വലിയ മനസ്സ് കാണിക്കുകയും ചെയ്ത ആ വേങ്ങര സ്വദേശികളുടെ നന്മക്കു മുന്നില്‍ ഞാന്‍ ശിരസ്സ്‌ നമിക്കുന്നു...

    മനുഷ്യ സ്നേഹം ഇതള്‍ വിരിയേണ്ടത് എഫ്ബി യില്‍ കുറിച്ചിടുന്ന കണ്ണീര്‍ കഥകളിലൂടെയല്ല മറിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പകര്തിയാവട്ടെ.....

    എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍...
     — with Hamza Kodakkallan and Faisal Kodakkallan.

അഫ്ഗാന്‍ ബാലന്‍


  1. വെള്ളിയാഴ്ച ലീവ് ആഘോഷിച്ചത് ജുമുആ കഴിഞ്ഞു നന്നായൊന്നുറങ്ങിയാണ്.ഉറക്കമുണര്‍ന്നപ്പോള്‍ വല്ലാത്ത വിശപ്പ്‌.വിശപ്പ്‌ മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ ആ അറേബ്യന്‍ ഹോട്ടെലില്‍ എത്തിയത് .അകത്തു കയറി ബില്ലടിക്കാന്‍ വേണ്ടി നിന്നപ്പോള്‍ ആരോ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ആറോ ഏഴോ വയസ്സ് മാത്രമുള്ള ഒരു ബാലന്‍ നിഷ്കളങ്കമായി എന്നെ നോക്കുന്നു. സംഭവം ഭിക്ഷയാണെന്നു മനസ്സിലായി.. ഇവിടെ സൌദിയില്‍ എവിടെ ചെന്നാലും കാണാം ഇത്തരം ഭിക്ഷക്കാരെ..കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പോക്കെറ്റില്‍ നിന്നും ഒരു റിയാല്‍ എടുത്തു അവനു കൊടുത്തു ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍ അവന്‍ പിറകെ കൂടി എന്റെ നേരെ ഒരു ച്യൂയിന്‍ഗം നീട്ടി.അപ്പോഴാണ്‌ ഞാന്‍ അവനെ ശരിക്ക് നോക്കിയത്. അവന്റെ കയ്യില്‍ ച്യൂയിങ്ങതിന്റെ ഒരു പാട് ബോക്സ് ഉണ്ട്. ഞാന്‍ കൊടുത്ത ഒരു റിയാലിന് പകരം ഒരു റിയാലിന്റെ ച്യൂയിന്ഗം തന്നിരിക്കുന്നു.ഭിക്ഷാടനം അല്ല ച്യൂയിന്ഗം വില്‍പ്പന ആണ് അവനെന്നു മനസ്സിലായി.അവനെ തെറ്റിദ്ധരിച്ചതില്‍ എനിക്ക് സങ്കടം തോന്നി..

    മറ്റാരോ അകത്തേക്ക് കയറിയപ്പോള്‍ അയാളുടെ പിറകെയും അവന്‍ കൂടി .അവന്റെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടു അയാളും അവനു പണം കൊടുത്തു.. പകരം അവന്‍ ച്യൂയിന്ഗം കൊടുത്തെങ്കിലും അയാള്‍ അവന്റെ തലയില്‍ സ്നേഹപൂര്‍വ്വം തലോടി അത് നിരസിച്ചു.അവന്റെ പൂച്ചക്കണ്ണും,തുടുത്ത കവിളും ,പ്രായത്തില്‍ കവിഞ്ഞ ചുറുചുറുക്കും കണ്ടപ്പോള്‍ എനിക്ക് കൌതുകം തോന്നി.

    ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ അടുത്തേക്ക് വിളിച്ചു.അവന്‍ ഓടി വന്നു എന്റെ പോക്കെറ്റില്‍ കയ്യിട്ടു മൊബൈല്‍ എടുത്തു അതില്‍ കളിക്കാന്‍ തുടങ്ങി.അവനോടു ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.അഫ്ഗാനിസ്ഥാന്‍ ആണ് അവന്റെ സ്വദേശം.പേര് അഹമദ് അക്രം.താലിബാനും അമേരിക്കയും ചേര്‍ന്ന് അഫ്ഗാന്‍ യുദ്ധക്കളമാക്കിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം സൌദിയില്‍ അഭയം പ്രാപിച്ചവതാണ് അവന്റെ കുടുംബം.ഉമ്മയും കുഞ്ഞു പെങ്ങളും അടങ്ങുന്ന അവര്‍ താമസിക്കുന്നത് റുവൈസില്‍ ഏതോ ഒരു പുറമ്പോക്കില്‍ ആണ്.ബാപ്പ മരിച്ചു പോയി എന്ന് അവന്‍ പറഞ്ഞത് പോലും ഒരു പുഞ്ചിരിയോടെ ആയിരുന്നു.മരണത്തിന്റെ ഗൌരവം അറിയാത്ത പാവം.കളിച്ചു നടക്കേണ്ട പ്രായത്തില്‍ ,യുണിഫോം അണിഞ്ഞു സ്കൂളില്‍ പോവേണ്ട പ്രായത്തില്‍ കുഞ്ഞിളം കൈകളില്‍ ജീവിത ഭാരവും പേറി ഷോപ്പിംഗ്‌ മാളുകള്ക്ക് മുന്നിലും,ഹോട്ടലുകള്‍ക്ക് മുന്നിലും അലയുന്നു. എങ്കിലും അവനെ കുറിച്ചോര്‍ത്തു എനിക്ക് അഭിമാനം തോന്നി.മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാതെ അധ്വാനിച്ചു ജീവിക്കാനുള്ള ആ ബാലന്റെ ആ വലിയ മനസ്സ്... അഫ്ഗാനികള്‍ അഭിമാനികള്‍ ആണെന്ന് കേട്ടിട്ടുണ്ട്..ഇപ്പോള്‍ അത് നേരിട്ട് എനിക്ക് ബോധ്യമായി.ഞാന്‍ അവനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ഉരു ഉമ്മ വച്ചു.. അവന്‍ സ്നേഹത്തോടെ എന്നെയൊന്നു നോക്കി.പിന്നെ പോക്കെറ്റില്‍ നിന്നും ഒരു കവര്‍ എടുത്തു..അതില്‍ നിന്നും തിളക്കം കുറഞ്ഞ ഒരു റോള്‍ഡ്ഗോള്ടിന്റെ ഒരു മാല എടുത്തു കാണിച്ചു തന്നു.. അവന്റെ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി അവന്‍ വാങ്ങിയതാനത്രേ... പാതി രാത്രി വരെ ച്യൂയിന്ഗം വിറ്റു കിട്ടുന്ന തുച്ചമായ കാശില്‍ നിന്നും മിച്ചം വച്ച് അവന്‍ വാങ്ങിയ ആ തിളക്കം കുറഞ്ഞ മാലക്ക് ലക്ഷങ്ങള്‍ വിലയുള്ള രത്നങ്ങളെക്കാള്‍ മൂല്യമുണ്ടെന്നു എനിക്ക് തോന്നി. പെങ്ങള്‍ക്ക് ഒരു ചോളി വാങ്ങിയത് പോലും എഫ് ബി യില്‍ സ്ടാടസ് ഇട്ടു ഘോഷിക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. എന്റെ ചെവിയില്‍ പിടിച്ചു മാല ഇഷ്ട്ടായോന്നു അവന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.. കാരണം എന്റെ കണ്ണും മനസും ഒരു പോലെ നിറഞ്ഞിരുന്നു.

    മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു മേല്‍ കൈ വച്ച് ആക്രമണം അഴിച്ചു വിടുന്ന സാമ്രാജ്യത്ത ശക്തികളായ അമേര്ക്കയെപ്പോലുള്ള രാജ്യങ്ങളുടെ ഹുങ്കിന് മുന്നില്‍ ഇരുളടഞ്ഞു പോവുന്നത് പലപ്പോഴും ഇത്തരം ബാല്യങ്ങളാണ്.ഈ ബാലന്റെ നിഷ്കളങ്കത വിറ്റ് ലൈക് നേടാന്‍ വേണ്ടിയല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്. മറിച്ചു ചിന്തിക്കാന്‍ വേണ്ടിയാണ്.. ഒന്നോ രണ്ടോ വര്ഷം ഗള്‍ഫില്‍ വന്നു ജോലി ചെയ്യുമ്പോഴേക്കും ഞാന്‍ വീട്ടുകാര്‍ക്ക് വേണ്ടി ഒരു പാട് കഷ്ട്ടപ്പെട്ടു എന്ന് പരിതപിക്കുന്നവരും, രണ്ടു കയ്യും,രണ്ടു കാലും പൂര്‍ണ്ണ ആരോഗ്യവും ഉണ്ടായിട്ടും മാതാപിതാക്കളുടെ തണലില്‍ തിണ്ണ നിരങ്ങി കാലം തീര്‍ക്കുന്നവരും, പേരിനു ഒരു ഡിഗ്രി ഉണ്ടായതിന്റെ പേരില്‍ വെള്ള കോളര്‍ ജോലി സ്വപ്നം കണ്ടു മറ്റൊരു ജോലിക്ക് പോവാതിരിക്കുന്നവര്‍ക്കും,പ്രായമായ അച്ഛനമ്മമാരെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കും, ഈ ബാലന്‍ ഒരു പാഠമാവട്ടെ.... shahul malayil.
    — with Subin Lal Karatt.

കറുത്ത നീതി


  1. ഏറെ കോളിളക്കം സൃഷ്ട്ടിച്ച പ്രമീളാ വാസുദേവന്‍ പീഡന കേസിലെ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കോടതിക്കുള്‍ വശം ജനനിബിഡമാണ്.പുറത്തു പത്രക്കാരും ചാനലുകാരും കാത്തു നില്‍ക്കുന്നു.CSI കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പ്രമീളയെ കോളേജുമേട്ടും സീനിയറുംസര്‍വോപരി കോടീശ്വരനായ ജഗന്നാഥവര്‍മയുടെ മകനുമായ രാകേഷ് വര്‍മ ലൈബ്രരിക്കുള്ളില്‍ വച്ച് ക്രൂരമായി മാനഭംഗപ്പെടുത്തി എന്നതാണ് കേസ്..
    ......
    പ്രതിക്കൂട്ടില്‍ രാകേഷ് വര്‍മയും, എതിര്‍ വശത്ത് പീഡനത്തിനിരയായ പ്രമീളയും ഉണ്ട്.. അണിഞ്ഞ കോട്ട് ഒന്ന് ശരിയാക്കി വാദി ഭാഗം വക്കീല്‍ മണി ശര്‍മ്മ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. അയാള്‍ പതിയെ ആ പെണ്‍കുട്ടിക്കടുത്തെക്ക് നടന്നടുത്തു. പേര്??? ""പ്രമീള വാസുദേവന്‍"""
    വീട്ടില്‍ ആരൊക്കെ ഉണ്ട്??? "" ചേട്ടന്‍ മാത്രമേ ഉള്ളൂ..""" ഈ നില്‍ക്കുന്ന രാകേഷ് വര്‍മ തന്നെയാണോ നിങ്ങളെ പീഡിപ്പിച്ചത്.??? അവളുടെ മിഴികള്‍ നിറഞ്ഞു.. അവള്‍ കാണികളുടെ ഇടയില്‍ ഇരിക്കുന്ന ചേട്ടനെ നോക്കി.അയാള്‍ തലയാട്ടി അവള്‍ക്ക് ധൈര്യം നല്‍കി. """അതെ """ ഉറപ്പാണല്ലോ ???? "" ഉം "" ഒന്ന് വിശദീകരിക്കാമോ??? അത്..അത് അവള്‍ ഒന്ന്വി ക്കി... ധൈര്യമായി പറഞ്ഞോളൂ....

    അന്ന് ഉച്ചക്ക് ശേഷം എല്ലാവരും കോളേജു ഡേക്കുള്ള പ്രോഗ്രാമുകളുടെ രിഹേര്സളില്‍ ആയിരുന്നു. മറന്നു വച്ച മൊബൈല്‍ എടുക്കാന്‍ വേണ്ടി ലൈബ്രറിയില്‍ പോയതായിരുന്നു ഞാന്‍..അപ്പോള്‍ ഇയാള്‍ പുറകെ വന്നു... എന്നെ... അവള്‍ക്കു വാക്കുകള്‍ മുഴുമിക്കാന്‍ കഴിഞ്ഞില്ല..

    അപ്പോള്‍ നിങ്ങള്‍ ലൈബ്രറിയില്‍ തനിച്ചായിരുന്നോ??? "" അതെ വേറെ ആരും ഉണ്ടായിരുന്നില്ല.. അവള്‍ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു..

    അയാള്‍ രാകേഷിനു നേരെ തിരിഞ്ഞു.. താങ്കള്‍ എന്ത് പറയുന്നു..?? """ഞാന്‍ ഒന്നും ചെയ്തിട്ടില്ല.. ഞാന്‍ നിരപരാധിയാണ്..."" ഓഹോ അപ്പോള്‍ നിങ്ങള്‍ എന്തിനു ഈ കുട്ടി ലൈബ്രറിയില്‍ പോയ സമയം തന്നെ നോക്കി അവിടെ പോയി... "" അത്... ഇവള്‍ വിളിച്ചിട്ടാണ് പോയത്..."" "" എന്തിനാ ഈ കുട്ടി താങ്കളെ വിളിച്ചത്..ഒന്ന് പീഡിപ്പിച്ചു തരുമോ എന്ന് ചോദിക്കാനോ??? അത്.. അത്... രകെഷിനു ഉത്തരം മുട്ടി...

    വനജ,ശൈലജ,ശ്യാമ... ഗുമസ്തന്‍ പേര് വിളിച്ചപ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ സാക്ഷിക്കൂട്ടില്‍ കയറി.. വക്കീല്‍ തുടര്‍ന്ന്.. നിങ്ങള്‍ ഈ കുട്ടിയെ അറിയുമോ...?? അറിയാം പ്രമീള ഞങ്ങളുടെ ക്ലാസ്സ്മേറ്റ് ആണ്... "" അന്ന് എന്താണ് സംഭവിച്ചത് എന്ന് പറയാമോ??? പറയാം സാര്‍...

    അന്ന് ഞങ്ങള്‍ കോളേജ് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള തിരുവാതിരയുടെ റിഹേര്‍സല്‍ നടത്തുകയായിരുന്നു.. അതിനിടക്കാണ് ലൈബ്രറിയില്‍ മൊബൈല്‍ മറന്നു വച്ച് എന്ന് പറഞ്ഞു പ്രമീള ലൈബ്രറിയിലേക്ക് പോയത്..
    കുറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും അവളെ തിരക്കിയിറങ്ങി ..അപ്പോഴാണ്‌ ലൈബ്രറിയില്‍ നിന്നും നിലവിളി ശബ്ദം കേട്ടത്.. ഞങ്ങള്‍ ഓടി ചെന്നപ്പോള്‍ കണ്ടത്...കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തളര്‍ന്നു കിടക്കുന്ന പ്രമിയെയാണ്,,.. ഇയാള്‍ അവിടെ നിന്നും ഇറങ്ങി വരുന്നതും കണ്ടു.. "" നിങ്ങള്‍ പറഞ്ഞത് മുഴുവന്‍ സത്യം തന്നെയല്ലേ... ആരെങ്കിലും നിര്‍ബന്ധിച്ചിട്ടു പറയുന്നതാണോ...'' അയ്യോ അല്ല സാര്‍ ...ഞങ്ങള്‍ കണ്ണ് കൊണ്ട് കണ്ടതാണ്... "" ഇട്സ് ഓക്കേ ..

    ദാട്സ് ഓള്‍ യുവര്‍ ഓണര്‍...വിദ്യ അഭ്യസിപ്പിക്കുന്ന പരിപാവനമായ സ്ഥലമായ കോളേജില്‍ പോലും കാമം നിറഞ്ഞ കഴുക കണ്ണുകളുമായി വന്നു കൂടെ പഠിക്കുന്ന ഒരു പാവം പെണ്ണിന്റെ ചാരിത്ര്യം നശിപ്പിച്ചവനാണ് ഈ നില്‍ക്കുന്ന പ്രതി... എന്റെ കക്ഷിയെ പ്രതി ക്രൂരമായി ലൈംഗിക പീഡനതിനു ഇരയാക്കുകയായിരുന്നു എന്ന് സാക്ഷി മൊഴികളില്‍ നിന്നും ,ബലാല്‍ക്കാരം നടന്നു എന്ന്ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും വ്യക്തമാണ്...ആയതിനാല്‍ തന്നെ പ്രതിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുകയാണ്..

    വാദി വിസ്താരം കേട്ട ന്യായാധിപന്‍ തനിക്കു മുന്നിലെ നിയമ പുസ്തകങ്ങളില്‍ എന്തൊക്കെയോ കുത്തി കുറിച്ചു..

    എല്ലാം കേട്ട് നിശബ്ദമായിരിക്കുകയായിരുന്ന പ്രതി ഭാഗം വക്കീല്‍ ശിവരാമകൃഷ്ണന്‍ പതിയെ എഴുന്നേറ്റു.. അഡ്വക്കേറ്റ് ശിവരാമകൃഷ്ണന്‍ പ്രശസ്തനാണ്.. മിനിട്ടുകള്‍ക്ക് വരെ ലക്ഷങ്ങള്‍ വിലയുള്ള സുപ്രീം കോര്‍ട്ട് വക്കീല്‍..ഏതു കൊലപാതകിയെയും തന്റെ വാക്ക് സാമര്‍ത്ഥ്യം കൊണ്ട് രക്ഷിക്കാന്‍ മിടുക്കന്‍.. അയാള്‍ പതിയെ ആ പെണ്‍കുട്ടിയെ സമീപിച്ചു... ""പ്രമീള വാസുദേവന്‍ പേര് പോലെ തന്നെ കാണാനും സുന്തരിയാനല്ലോ??? ഇയാള്‍ തന്നെയാണോ കുട്ടിയെ പീഡിപ്പിച്ചത്??? അതെ സാര്‍... ""കുട്ടിക്ക് ഇയാളോട് പ്രണയം ഉണ്ടായിരുന്നോ... "ഇല്ല """" ഓക്കേ മറ്റാരോടെങ്കിലും??? ""എനിക്കാരോടും പ്രേമം ഉണ്ടായിരുന്നില്ല... അയാള്‍ ഒന്ന് ചിരിച്ച് കയ്യില്‍ നിന്നും മൊബൈല്‍ എടുത്തു...അതില്‍ ഒരു ഫോട്ടോ എടുത്തു അവളെ കാണിച്ചു.. ഇയാളുടെ കൂടെ നില്‍ക്കുന്നത് കുട്ടി തന്നെയല്ലേ???? അവള്‍ ആ ഫോട്ടോയിലേക്ക്‌ സൂക്ഷിച്ചു നോക്കി ""അതെ"" ആരാണിയാള്‍??? എന്റെ ക്ലാസ്മേറ്റ് അനീഷ്‌ ആണ്"" ഓക്കേ ഇയാളോട് കുട്ടിക്ക് പ്രേമം ഉണ്ടായിരുന്നോ??? ഇല്ല സാര്‍ ഇയാള്‍ എന്റെ സുഹൃത്ത്‌ മാത്രമാണ് ....

    മേലേതില്‍ ചന്ദ്രന്‍ നായര്‍ മകന്‍ അനീഷ്‌... ഗുമസ്തന്‍ നീട്ടി വിളിച്ചു.. അനീഷ്‌ കൂട്ടില്‍ കയറി... മിസ്റ്റര്‍ അനീഷ്‌ നിങ്ങള്‍ ഈ കുട്ടിയെ അറിയുമോ?? അറിയാം സാര്‍ ""എങ്ങനെ അറിയാം ?? എന്റെ ക്ലാസ്മേറ്റ് ആണ് ക്ലാസ്മേറ്റ് മാത്രം ആയിരുന്നോ അനീഷ്‌.... ""അത് അത്.. അവന്‍ ഒന്ന്പ രുങ്ങി... തുറന്നു പറയൂ അനീഷ്‌ .. """" അല്ല സാര്‍ ഞങ്ങള്‍ തമ്മില്‍ ഇഷ്ട്ടതിലായിരുന്നു ... ജഡ്ജി ഒന്ന് തലയുയര്‍ത്തി.. ആ പെണ്‍കുട്ടി നിറ കണ്ണുകളോടെ അവനെ നോക്കി.. ആ നോട്ടം താങ്ങാന്‍ കരുത്തില്ലാതെ അവന്‍ തല താഴ്ത്തി.. ഒന്ന് വിശദീകരിക്കാമോ അനീഷ്‌....

    ഞങ്ങള്‍ തമ്മില്‍ ഏകദേശം ആറു മാസത്തോളം പ്രണയിച്ചു.. പിന്നെ വേര്‍പിരിഞ്ഞു.. എന്തായിരുന്നു വേര്‍പിരിയാന്‍ കാരണം??? "" അവന്‍ അവളെ ഒന്ന് നോക്കി... അത് അവള്‍ക്കു പല പുരുഷന്മാരുമായും ബന്ധമുണ്ടായിരുന്നു.. നോ...നോ... ആ പെണ്‍കുട്ടി അലറി വിളിച്ചു..ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണ് സാര്‍... മിസ്സ്‌ പ്രമീള കോടതിക്ക് വേണ്ടത് വികാര പ്രകടനങ്ങളല്ല ...തെളിവുകളാണ്... അവള്‍ തല താഴ്ത്തി നിസ്സഹായയായി കരഞ്ഞു...

    അനീഷ്‌ നിങ്ങള്‍ക്കും ഈ കുട്ടിയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ ???? "" സാര്‍ ഞാന്‍ കുടുങ്ങിയിട്ടു പോയതാ ..ഇവളുടെ വീട്ടില്‍ ചെട്ടനില്ലാത്ത ദിവസം അങ്ങോട്ട്‌ ചെല്ലാന്‍ നിര്‍ബന്ധിക്കും..പലപ്പോഴും ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യലാണ്..ഒരു ദിവസം ചെന്നിലെങ്കില്‍ ജീവനൊടുക്കും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോയിട്ടുണ്ട് ഒരു തവണ മാത്രം... ഓക്കേ താങ്ക് യു മിസ്റ്റെര്‍ അനീഷ്‌ ..

    പുത്തന്‍പുരക്കല്‍ ചന്ദ്രശേഖരന്‍...ചന്ദ്രശേഖരന്‍....

    സാക്ഷിക്കൂട്ടില്‍ ചന്ദ്രശേഖരന്‍ കയറി.. താങ്കള്‍ക്കു എന്താണ് ജോലി... "" സാര്‍ ഞാന്‍ ഈ പ്രമീള കൊച്ചിന്റെ വീട്ടിലെ സെക്യൂരിറ്റി ആണ്... എത്ര വര്‍ഷമായി താങ്കള്‍ അവിടെ ജോലി തുടങ്ങിയിട്ട്??? "" ഏകദേശം ആറു വര്‍ഷതോളം ആയി സാര്‍ "" ഈ നില്‍ക്കുന്ന അനീഷ്‌ എന്നാ ചെറുപ്പക്കാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ??? അയാള്‍ അവനെ ഒന്ന് നോക്കി ..പിന്നെ ആ പെണ്‍കുട്ടിയെയും.. അയാള്‍ തല താഴ്ത്തി... സാര്‍ ഒരിക്കല്‍ രാത്രി ഇയാള്‍ വീട്ടില്‍ വന്നിരുന്നു... ഞാന്‍ അകത്തേക്ക് കയറ്റി വിട്ടില്ല.. അപ്പോള്‍ പ്രമീള കൊച്ചാ ഫോണ്‍ ചെയ്തു അകത്തേക്ക് വിടാന്‍ പറഞ്ഞത്... "" എപ്പോഴാ പിന്നെ ഇവന്‍ പോയത്... അത് പുലര്‍ച്ചെ ആറു മണി ആയിക്കാണും ... ഓക്കേ വേറെ ആരെങ്കിലും വരാറുണ്ടോ രാത്രി വീട്ടില്‍ ... അത്..അത്... അയാള്‍ ഒന്ന് കൂടി ആ പെണ്‍കുട്ടിയെ നോക്കി..അവള്‍ ശബ്ദമില്ലാതെ കരയുകയാണ്. അയാള്‍ തല താഴ്ത്തി തുടര്‍ന്ന്.. കൊച്ചിന്റെ ചേട്ടന്‍ ഇല്ലാത്ത ദിവസങ്ങളില്‍ പലരും വരാറുണ്ട്.. ആരോടും പറയരുത് എന്ന് പറഞ്ഞു എനിക്ക് പണവും തരാറുണ്ട് പ്രമീള കൊച്ച്.. ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ ജോലിയില്‍ നിന്നും ഒഴിവാക്കും എന്ന് ഭീഷനിപ്പെടുതിയിട്ടുമുണ്ട്... ഓക്കേ താങ്ക്സ് ചന്ദ്ര ശേഖരന്‍...

    കുന്നുംപുറത്ത് നാരായണന്‍ പിള്ള ...നാരായണന്‍ പിള്ള....

    മിസ്റ്റെര്‍ നാരായണന്‍പിള്ള താങ്കളല്ലേ ഈ കോളേജിലെപ്രിന്‍സിപ്പാള്‍... അതെ .. ഈ നില്‍ക്കുന്ന പ്രമീള വാസുദേവ് എന്നെ കുട്ടി ഇതിനു മുംബ് രാകേഷ് വര്മ്മക്കെതിരെ നിങ്ങള്ക്ക് പരാതി നല്‍കിയിട്ടില്ലേ... "" ഉവ്വ് രണ്ടു പ്രാവശ്യം..."" എന്തായിരുന്നു പരാതി """ ഒരു തവണ എലെക്ഷന്‍ സംബന്ധമായ പ്രശ്നം ആയിരുന്നു... അന്ന് ഞാന്‍ രാകെഷിനെതിരെ ആക്ഷന്‍ എടുത്തിരുന്നു... പിന്നീട് ഒരു തവണ ഇത് പോലെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു.. എന്നിട്ട് അന്ന് വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത കാരണത്താല്‍ ഞങ്ങള്‍ ആക്ഷന്‍ എടുത്തില്ല... "" ഇവര്‍ കോളേജില്‍ ശത്രുക്കള്‍ ആയിരുന്നു അല്ലെ.... "" അങ്ങനെ ചോദിച്ചാല്‍.... "" അങ്ങനെ ചോദിച്ചാല്‍ ആണ് എന്നര്‍ത്ഥം... ഓക്കേ താങ്ക് യു മിസ്റ്റെര്‍ നാരായണന്‍ പിള്ള...

    സാക്ഷിക്കൂടിലേക്ക് ഒരിക്കല്‍ കൂടി സംഭവത്തിന്‌ ദ്രിക്സാക്ഷികള്‍ ആയ പെണ്‍കുട്ടികള്‍ കയറി... നിങ്ങളാണോ സംഭവം നേരില്‍ കണ്ടത്.. അതെ സാര്‍ ... ഒന്ന് വിശദീകരിക്കാമോ???? അന്ന് ഞങ്ങള്‍ കോളേജ് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള തിരുവാതിരയുടെ റിഹേര്‍സല്‍ നടത്തുകയായിരുന്നു.. അതിനിടക്കാണ് ലൈബ്രറിയില്‍ മൊബൈല്‍ മറന്നു വച്ച് എന്ന് പറഞ്ഞു പ്രമീള ലൈബ്രറിയിലേക്ക് പോയത്..
    കുറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും അവളെ തിരക്കിയിറങ്ങി ..അപ്പോഴാണ്‌ ലൈബ്രറിയില്‍ നിന്നും നിലവിളി ശബ്ദം കേട്ടത്.. ഞങ്ങള്‍ ഓടി ചെന്നപ്പോള്‍ കണ്ടത്...കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തളര്‍ന്നു കിടക്കുന്ന പ്രമിയെയാണ്,,.. ഇയാള്‍ അവിടെ നിന്നും ഇറങ്ങി വരുന്നതും കണ്ടു..

    അപ്പോള്‍ നിങ്ങള്‍ കണ്ടത് കീറി പറിഞ്ഞ വസ്ത്രങ്ങളുമായി തളര്‍ന്നു കിടക്കുന്ന പ്രമീളയെയും.. ലൈബ്രറിയില്‍ നിന്നും ഇറങ്ങി വരുന്ന രാകേഷിനെയുമാണ്.... അതിനിടയില്‍ എന്ത് നടന്നു എന്ന് നിങ്ങള്‍ക്കറിയില്ല... അപ്പോള്‍ നിങ്ങള്‍ എങ്ങനെ സാക്ഷികലാവും... പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നത് നിങ്ങള്‍ നാല് പേരും ചേര്‍ന്ന് ഉണ്ടാക്കിയ നാടകം ആണെന്ന് പറഞ്ഞാല്‍... അയ്യോ അല്ല സര്‍... പിന്നെ നിങ്ങള്‍ പീഡിപ്പിക്കുന്നത് കണ്ടോ..... അത്..അത്.. ഇല്ല ...നിങ്ങള്‍ കണ്ടത് ലൈബ്രറിയില്‍ നിന്നും ഇറങ്ങി വരുന്ന രാകേഷിനെ മാത്രമാണ് ബാകി നിങ്ങളുടെ ഊഹം മാത്രമാണ്.. അവര്‍ മൂന്നു പേരും നിശബ്ദരായി/....

    thats all യുവര്‍ ഓണര്‍ ... പ്രമീള വാസുദേവ് എന്ന ഈ പെണ്‍കുട്ടി.. തന്നിഷ്ട്ടക്കാരിയും വഴി പിഴച്ച ജീവിതം നയിക്കുന്നവളുമാനെന്നു അനീഷിന്റെയും സെകുരിടിയുടെയും മൊഴികളില്‍ നിന്നും വ്യക്തമാണ്.പല അന്യ പുരുഷന്മാരുമായും ഈ കുട്ടിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു. കോളേജില്‍ തന്റെ ശത്രുവായ എന്റെ കക്ഷിയെ അപമാനിക്കാന്‍ മനപ്പൂര്‍വം തയ്യാറാക്കിയ ഒരു തിരനാടകം മാത്രമാണിത്.എന്റെ കക്ഷിയെ ഇതിനു മുമ്പും ഈ കുട്ടി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പ്രിന്‍സിപ്പാളിന്റെ മൊഴികളില്‍ നിന്നും വ്യക്തമാണ്...നാടകത്തിന്റെ റിഹേര്‍സല്‍ നടക്കുന്ന സമയത്ത് എന്റെ കക്ഷിയെ ലൈബ്രറിയിലേക്ക് വിളിച്ചു വരുത്തി സ്വയം വസ്ത്രങ്ങള്‍ കീറി തലമുടി അഴിച്ചിട്ടു നിലവിളിക്കുകയായിരുന്നു... ദൃക്സാക്ഷികള്‍ എന്ന് പറയുന്ന കുട്ടികള്‍ കണ്ടത്.. കീറിപ്പറിഞ്ഞ വസ്ത്രങ്ങലുമായി നില്‍ക്കുന്ന പ്രമീളയെയും ഇറങ്ങി പോവുന്ന എന്റെ കക്ഷിയെയും മാത്രമാണ്.. പീഡനം നടന്നു എന്ന് തെളിയിക്കുന്ന ഒരു കള്ള സര്‍ട്ടിഫിക്കറ്റിന്റെ പിന്ബലത്തില്‍ മാത്രമാണ് ഈ നാടകം മുന്നോട്ടു പോയത്.. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സ്വന്തം മാനം നഷ്ടപ്പെട്ടു എന്ന് കള്ളം പറയുന്ന രീതിയിലേക്ക് വരെ തരാം താഴ്ന്നിരിക്കുന്നു ഈ പെണ്‍കുട്ടി.. സല്സ്വാഭിയും സമൂഹത്തില്‍ മാന്യനുമായ എന്റെ കക്ഷിയെ വെറുതെ വിടണമെന്ന് താഴ്മയോടെ ബഹുമാനപ്പെട്ട ഈ കോടതിയോട് ഞാന്‍ അപേക്ഷിക്കുകയാണ്.....

    കോടതി മൂകമായി... ന്യായാധിപന്‍ വിധി പ്രഖ്യാപിച്ചു.. പ്രമീള വാസുദേവ് പീഡന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് വാദി ഭാഗത്തിന് സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ രാകേഷ് വര്‍മയെ നിരുപാധികം വിട്ടയകാന്‍ ഈ കോടതി ഉത്തരവിടുന്നു....

    ലക്ഷങ്ങള്‍ മുടക്കിയിരക്കിയ വക്കീലിന്റെ വാക്സാമര്ത്യവും,വക്കീല്‍ പഠിപ്പിച്ച പോലെ പറഞ്ഞ കള്ള സാക്ഷികളും കൂടി ചേര്‍ന്നപ്പോള്‍ ഒരു കുറ്റവാളി കൂടി രക്ഷപ്പെടുകയായിരുന്നു..

    പണ്ട് ഒരു ചൊല്ലുണ്ടായിരുന്നു...മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്ന്... ഇന്നും ചൊല്ലുണ്ട് ... പക്ഷെ മള്ളൂരിന്റെ സ്ഥാനത് വേറെ പല കൊടി കെട്ടിയ വക്കീലന്മാരും ആയിരം രൂപയ്ക്കു പകരം ലക്ഷങ്ങളും ആയി എന്ന് മാത്രം . സത്യം മാത്രമേ പറയൂ ധര്‍മ്മം മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പ്രതിന്ജയെ കാറ്റില്‍ പറത്തി കള്ളപണക്കാരുടെ പുത്തന്‍പണം വന്നു മടിശീല നിറയുമ്പോള്‍ കറുത്ത് കരുവാളിച്ചു പോയ മനസ്സിന് പുറത്തു കറുത്ത കോട്ടുമണിഞ്ഞു പരിശുദ്ധമായ കോടതി മുറിയില്‍ കണ്ണ് മൂടിക്കെട്ടിയ നീതി ദേവതക്കു മുന്നില്‍ ചില ക്രിമിനല്‍ വക്കീലന്മാര്‍ നാവു കൊണ്ട് നിയമത്തെ വ്യഭിചരിക്കുമ്പോള്‍ തൂക്കു മരത്തില്‍ തൂങ്ങേണ്ടവര്‍ പോലും പുറത്തിറങ്ങി നടക്കുന്നു.. കൈ നിറയെ പണവും വാദിക്കാന്‍ അറിയുന്ന ഒരു വക്കീലുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്തയിലേക്ക് നമ്മുടെ നാട് കൂപ്പു കുത്തിയിരിക്കുന്നു.സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതി മുറിയില്‍ പോലും നീതിയും ന്യായവും വില്‍പ്പന ചരക്കാവുന്നു.

    50 കോടി അഴിമതി നടത്തിയ ചൈനീസ് മന്ത്രിയെയും,120 കോടി അഴിമതി നടത്തിയ സ്വിസ് മന്ത്രിയെയും അവരവരുടെ കോടതികള്‍ തൂക്കിലേറ്റിയപ്പോള്‍ 5 കോടി കൈക്കൂലി വാങ്ങിയ ഒരു അമേരിക്കന്‍ ഗവര്‍ണറെ 350 വര്‍ഷത്തേക്കാണ് അവരുടെ കോടതി ശിക്ഷിച്ചത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ആയിരം കോടി കട്ടവനും,വര്‍ഗീയതയുടെ പേരില്‍ ആയിരം പേരെ കൊല്ലിച്ചവനും ഇന്നും സമൂഹത്തില്‍ ഉന്നതരായി ജീവിക്കുന്നു..ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന നമ്മുടെ നിയമം എത്ര ശതമാനം പാലിക്കപ്പെടുന്നു... ചെയ്ത തെറ്റെന്ത് എന്നറിയാതെ,വിചാരണയില്ലാതെ,ശിക്ഷ വിധിക്കാതെ ഒരായുസ്സ് മുഴുവന്‍ ജയിലഴികളില്‍ ഹോമിക്കേണ്ടി വന്ന മദനിയെ പോലെ എത്ര പേര്‍????

    ശിക്ഷ വിധിക്കുന്നതിലെ കാലതാമസം,പിടിക്കപ്പെട്ടാലും ഊരിപ്പോരാന്‍ കഴിയും എന്നാ ശുഭാപ്തി വിശ്വാസം,ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യ കുറവ്..ചാനലുകളും മറ്റു മാധ്യമങ്ങളും നല്‍കുന്ന പ്രീ പബ്ലിസിറ്റി ഇതൊക്കെയല്ലേ കുറ്റവാളികളെ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്....

    പണ്ടെങ്ങോ പുസ്തക താളുകളില്‍ തങ്ക ലിപികളാല്‍ കുറിച്ചിട്ട നിയമങ്ങള്‍ക്കും നിയമ സംഹിതകള്‍ക്കും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു.... മാറേണ്ടിയിരിക്കുന്നു...നിയമങ്ങളും,നിയമതോടുള്ള നമ്മുടെ മനോഭാവവും.....